
ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച് തഗ് ലൈഫ്
37വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് അതികായർ, മണിരത്നവും ഉലകനായകൻ കമൽഹാസനും, ഒന്നിക്കുന്ന ചിത്രം . തഗ് ലൈഫ് എന്ന് ചിത്രം പ്രഖ്യാപിക്കുമ്പോൾ സാമാന്യ സിനിമാമോഹികളെ ആവേശത്തിലാക്കാൻ ഇത് തന്നെ ധാരാളമായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ തഗ്ലൈഫ് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. രംഗരായ ശക്തിവേലായി കമൽഹാസൻ പരകായ പ്രവേശം നടത്തിയപ്പോൾ ചങ്കുറപ്പുള്ള അമരനായി ചിമ്പു ജീവിച്ചു കാണിച്ചു. മണിരത്നത്തിന്റെ സംവിധാനമികവാകട്ടെ വാക്കുകൾക്ക് അതീതമായി നിൽക്കുന്നു. കമൽഹാസനും മണിരത്നവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന് ഇന്ത്യയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.