
‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി
മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അറിയിച്ചിരുന്നു. വിപിൻ കുമാർ തീർച്ചയായിട്ടും അദ്ദേഹത്തിന്റെ പി.ആർ മാനേജർ ആയിട്ട് ജോലി ചെയ്ത ആള് തന്നെയാണ് അതിനുള്ള രേഖകൾ എല്ലാം ഉണ്ട്. വിപിന്റെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ണി കുറച്ച് പൈസ കൊടുത്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറയുകയുണ്ടായി അത് വിപിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണ്. പക്ഷെ, ഞങ്ങൾ അതിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അങ്ങനെയുള്ള ഒരു സംഭവം നടന്നിട്ട് പോലുമില്ല. അതുപോലെതന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു വിപിന്റെ പേരിൽ നിലവിൽ ഒരു പ രാതിയില്ല. നടിമാരുടെ പരാ തി ഉണ്ട് എന്നൊക്കെയാണല്ലോ പറയുന്നത്, അങ്ങനെ ഒരു പരാതി നിലവിലില്ല എന്നുള്ളതും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്.” ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടൻ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടൻ തന്റെ മുഖത്ത് അടിച്ചതായി വിപിൻ കുമാർ തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ വിപിൻ കുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചിരുന്നു. വിപിനെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം. ഉണ്ണിയുടെ ആരോപണങ്ങൾക്ക് പ്രസ്താവനയിലൂടെ വിപിൻകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.